സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടതിന്റെ പേരിൽ ആറ്റിങ്കൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ എസ് ജവാദിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കുകയാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്ന് പരിഗണിച്ചാണ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത് യുവത് കോൺഗ്രസ് പ്രവർത്തകർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും നടപടിയും. ഇന്റലിജൻസ് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയനസരിച്ചാണ് ജവാദിനെ സസ്പെൻഡ് ചെയ്തത്.
എന്നാൽ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യമുണ്ടായപ്പോൾ സമാനമായ രീതിയിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ച പരാതിയിൽ അച്ചടക്ക നടപടി നേരിട്ട കെഎസ്ആർടിസി ജീവനക്കാരന്റെ പോസ്റ്റിനെക്കുറിച്ചാണെന്ന ധാരണയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. തൻ്റെ തല നഗ്ന ശരീരത്തിൽ എഡിറ്റ് ചെയ്ത് കെഎസ്ആർടിസി ജീവനക്കാരൻ പ്രചരിപ്പിച്ചതിൽ നടപടിയെടുത്തില്ലെങ്കിൽ അത് തെറ്റായ സന്ദേശം നൽകുമെന്നും ആർക്കെതിരെ ഇത്തരം പ്രചാരമുണ്ടായാലും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജവാദ് പ്രചരിപ്പിച്ചത് ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന സതീഷിന്റെ മുൻപരാമർശത്തെ ആധാരമാക്കിയുള്ള പരിഹാസ പോസ്റ്റായിരുന്നു. കണ്ടത് ഷെയർ ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.